മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം, പരിശീലകന്‍, കമന്റേറ്റര്‍. ഇതിഹാസ ക്രിക്കറ്റ് താരം ലാലാ അമര്‍നാഥിന്റെ ഇളയ മകന്‍. സുരീന്ദറിന്റെയും മൊഹീന്ദര്‍ അമര്‍നാഥിന്റെയും സഹോദരനാണ്. ഇരുവരും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

രഞ്ജി ട്രോഫിയില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, വിദര്‍ഭ എന്നിവര്‍ക്ക് വേണ്ടി രജീന്ദര്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചു, 27.06 ബാറ്റിംഗ് ശരാശരിയില്‍ 1,164 റണ്‍സ് നേടി, കൂടാതെ വലംകൈയ്യന്‍ മീഡിയം പേസ് ബൗളറായും സംഭാവന നല്‍കി. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം കമന്ററിയിലേക്കും പരിശീലനത്തിലേക്കും മാറി. ആകാശവാണിയിലും ദൂരദര്‍ശനിലും ക്രിക്കറ്റ് അനലിസ്റ്റായി പ്രവര്‍ത്തിച്ച അദ്ദേഹം ഹരിയാന സംസ്ഥാന ടീമിന്റെ സെലക്ടറായും പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തന്റെ പിതാവിന്റെ ജീവചരിത്രമായ 'ലാലാ അമര്‍നാഥ്: ലൈഫ് ആന്‍ഡ് ടൈംസ് - ദ മേക്കിംഗ് ഓഫ് എ ലെജന്‍ഡ്' എഴുതിയ രാജേന്ദര്‍ മികച്ച എഴുത്തുകാരന്‍ കൂടിയാണ്. 2023-ല്‍ അദ്ദേഹം സഹോദരന്‍ മൊഹീന്ദര്‍ അമര്‍നാഥുമായി ചേര്‍ന്ന് 'ഫിയര്‍ലെസ്' എന്ന ഓര്‍മ്മക്കുറിപ്പ് എഴുതി.  മൊഹീന്ദര്‍ അമര്‍നാഥിന്റെ ക്രിക്കറ്റ് ജീവിതം വിവരിക്കുന്ന പുസ്തകമാണ് 'ഫിയര്‍ലെസ്'.